തിരുവനന്തപുരം: ജലവിഭവ വകുപ്പിലെ 1199 തസ്തികകള്‍ നിറുത്തലാക്കികൊണ്ട് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
തസ്തിക വെട്ടിക്കുറച്ച നടപടിക്കെതിരെ എന്‍ജിഒ സംഘിന്റെ ആഭിമുഖ്യത്തില്‍ ചീഫ് എന്‍ജിനീയര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം. എല്ലാം ശരിയാക്കുവാന്‍ വേണ്ടി ഇറങ്ങിതിരിച്ച ഇടതു സര്‍ക്കാര്‍, സേവന മേഖലകള്‍ ഓരോന്നായി ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള തസ്തികകള്‍ പോലും വെട്ടിക്കുറച്ചുകൊണ്ട് ഇറിഗേഷന്‍ വകുപ്പിനെ ഇല്ലാതാക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരവിന്ദന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ സംസ്ഥാന ഭാരവാഹികളായ സി.സുരേഷ് കുമാര്‍, ആര്.ശ്രീകുമാരന്‍, റ്റി.എന്‍. രമേഷ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ കെ.പി. പ്രദീപ്, ജി.ഡി. അജികുമാര്‍, വി. ജയശങ്കര്‍, വി.രാധാകൃഷ്ണന്, വി.എസ്.സജിത്കുമാര്‍,ഹരികുമാര്‍, കെ.സന്തോഷ്കുമാര്‍, പാക്കോട് ബിജു, എ.കെ. വിനോദ് കുമാര്‍, എസ്.രതീഷ്കുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: