കോട്ടയം: സമാധാനപരമായി ജോലിചെയ്യാന്‍ കഴിയാത്ത താലൂക്ക് സപ്ലൈ ആഫീസുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് കേരള സിവില്‍ സപ്ലൈസ് ആഫീസേഴ്സ് അസോസിയേഷന്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റേഷന്‍ മുന്‍ഗണനാ പട്ടികയിലെ പിഴവുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അര്‍ഹരായ നിരവധി കാര്‍ഡുടമകള്‍ പട്ടികയില്‍നിന്നും പുറത്തായിട്ടുണ്ട്. താലൂക്ക് ഓഫീസ് ജീവനക്കാരാണ് പട്ടിക തയ്യാറാക്കിയതെന്ന തെറ്റിദ്ധാരണയുടെ പേരിലാണ് ജീവനക്കാര്‍ക്കെതിരെ ജനങ്ങള്‍ തിരിയുന്നത്. ഇതിന്റെ പേരില്‍ സപ്ലൈ ആഫീസുകളില്‍ സംഘര്‍ഷം പതിവായി. ജീവനക്കാരുടെ സുരക്ഷയെ കരുതിയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
യാതൊരു തയ്യാറെടുപ്പും കൂടാതെയാണ് ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായ കാര്ഡുഡമകളാണ് താലൂക്ക് ആഫീസിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
യാതൊരു പ്രതിസന്ധിയും കൂടാതെ പദ്ധതി നടപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ജീവനക്കാരെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയയ്യാറാവുന്നില്ല. ജീവനക്കാരുടെ അനുഭവസമ്പത്തും പരിജ്ഞാനവും പദ്ധതി വിജയത്തിനായി പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: