മറയൂര്‍: കാന്തല്ലൂര്‍ മേഖലയില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നത് നാമമാത്രമായി. യഥാസമയം സംഭരിക്കാത്തതിനാല്‍ ഏക്കറ് കണക്കിന് കൃഷി വേനല്‍ മഴയില്‍ നശിച്ചു.
കഴിഞ്ഞ ഓണക്കാലത്താണ് കാന്തല്ലൂര്‍ മറയൂര്‍ മേഖലകളില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നേരിട്ടെത്തി പ്രതിസന്ധിയിലാരുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ന്യായവില നല്കി ഹോര്‍ട്ടിക്കോര്‍പ്പ് സംഭരിക്കുമെന്നും ഉറപ്പ് നല്‍കിയത്.
എന്നാല്‍ മന്ത്രിയുടെ ഈ വാക്ക് ജലരേഖയായി. ടണ്‍കണക്കിന് പച്ചക്കറി ഉല്‍പ്പാദനം നടക്കുന്ന പ്രദേശത്തു നിന്നും ഇവര്‍ സംഭരിക്കുന്നത് ഒന്നോ രണ്ടോ ടണ്‍ മാത്രമാണ്. തമിഴ്നാട്ടില്‍ നിന്നും ഇവിടെയെത്തി കര്‍ഷകരുടെ പച്ചക്കറികള്‍ വാങ്ങുവാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്കിയിരിക്കുന്നതിനാല് മൊത്ത വില്‍പ്പനക്കാര്‍ ഇവിടേയ്ക്ക് എത്തുന്നില്ല. ഇതോടെ വിളവെടുക്കുവാന്‍ കഴിയാതെ അടുത്തിടെ പെയ്ത വേനല്‍ മഴയില്‍ ഏക്കറ് കണക്കിന് കൃഷി അഴുകി നശിച്ചിരിക്കുകയാണ്.
നാമമാത്രമായി സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് ന്യായമായ വില നല്‍കുന്നില്ലെന്നും ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ തരംതിരിച്ച് ചെറിയവ ഒഴുവാക്കിയാണ് സംഭരിക്കുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: