കോഴിക്കോട്: അന്തരിച്ച മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം. രത്നസിങിന് കോഴിക്കോടിന്റെ അന്ത്യാഞ്ജലി. നടക്കാവിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി മാവൂര്‍റോഡ് ശ്മശാനത്തില്‍ എത്തിച്ചു. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ രത്നസിങിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും മാവൂര്‍ റോഡ് ശ്മശാനത്തിലും എത്തിയിരുന്നു.
കൗണ്‍സിലര്‍ പി. കിഷന് ചന്ദ്, മുന്‍ മേയര്‍മാരായ സി.ജെ. റോബിന്, ഒ. രാജഗോപാല്‍, അഡ്വ. യു.ടി. രാജന്, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്, പി.എം. സുരേഷ്ബാബു, ഡോ. കെ. മൊയ്തു, അഡ്വ. ആനന്ദകനകം, അഡ്വ. സുജാതവര്‍മ്മ തുടങ്ങിയവരും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകീട്ട് ടൗണ്‍ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. അഭിഭാഷക വൃത്തിയിലെ കുലപതിയാണ് രത്നസിങെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അഭിഭാഷക വൃത്തിയില്‍ താന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശാലകാഴ്ചപ്പാടിലൂടെയാണ്. എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന വലിയ മനസ്സാണ് അദ്ദേഹത്തിന്. അഭിഭാഷകര്‍ക്കിടയിലെ പെരുന്തച്ചനാണ് രത്നസിങെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ഗംഗാധരന്, പി.വി. ചന്ദ്രന്, അഡ്വ. എടത്തൊടി രാധാകൃഷ്ണന്, ഡോ. കെ. മൊയ്തു, അഡ്വ. പി.എം. സുരേഷ്ബാബു, ടി.വി. ബാലന്, പി.ടി. ആസാദ്,,അഡ്വ. എം. രാജന്, മുന്മേയര് സി.ജെ. റോബിന് തുടങ്ങിയവര്‍ സംസാരിച്ചു.
അഡ്വ. എം. രത്നസിങി ന്റെ നിര്യാണത്തില്‍ പൗരസമാജം കേരള അനുശോചിച്ചു. യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി. രാധാകൃഷ്ണന് നായര്‍, അഡ്വ. എ. അച്യുതന്നായര്, അഡ്വ. കെ. ഗിരീഷ്കുമാര്‍, പി. ആനന്ദന്, പി. ശോഭി, ബാലന് ചേവായൂര്‍, അബൂബക്കര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.
അഡ്വ. രത്നസിങിന്റെ നിര്യാണത്തില്‍ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
മുന്‍ അഡ്വക്കറ്റ് ജനറല്‍ രത്നസിങിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: