കോട്ടയം: ഒരുവീട്ടിലെ മൂന്നുപേരെ കൊന്ന, പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതിയായ ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന് (30) കോടതി നാളെ ശിക്ഷവിധിക്കും. കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്. ശാന്തകുമാരി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പ്രതിക്കെതിരെ 302, 397, 457, 380 വകുപ്പുകളാണ് ചുമത്തിയിരുന്നത്. പോലീസ് ചാര്‍ജ് ചെയ്ത എല്ലാ വകുപ്പുകളും കോടതി അംഗീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അച്ഛനും അമ്മയും ഉള്ളതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്കാവു എന്ന് കോടതിയോട് അപേക്ഷിച്ചു. കേസിന്റെ വിജയത്തില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാമ്പാടി സിഐ സാജുവര്‍ഗീസ് പറഞ്ഞു. കൊല്ലപ്പെട്ട കുടുംബത്തിലെ ശേഷിക്കുന്ന ഏക അംഗം വിപിന്‍ലാല്‍ വിധി പ്രഖ്യാപനം കേള്‍ക്കാന്‍ എത്തിയിരുന്നു.
2015 മേയ് പതിനാറിനായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രവീണിന്റെ ഉടമസ്ഥതയിലുള്ള തുണി അലക്കുന്ന സ്ഥാപനത്തില്‍ തേപ്പുജോലിക്കാരനായിരുന്നു പ്രതി. അര്‍ധരാത്രിയോടെ കൊലപാതകം നടത്തി ആഭരണവും പണവുമായി ഇയാള്‍ കേരളം വിട്ടിരുന്നു. ഉത്തര്പ്രദേശിലെത്തിയാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 16ന് വാദം പൂര്‍ത്തിയായ കേസ്സില്‍ പ്രോസിക്യൂഷനുവേണ്ടി രഞ്ജിത് ജോണാണ് കോടതയില്‍ ഹാജരായത്. പ്രതിഭാഗത്തിനായി വക്കീല്‍ ഹാജരാകാതിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലീഗല്‍ സര്‍വീസ് സൈസൈറ്റി നിയോഗിച്ച ജിതേഷ് ജെ. ബാബുവും വി.എസ്. മനുലാലുമാണു പ്രതിക്കായി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: