കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ്. പെണ്‍കുട്ടിയെ പ്രേമം നടിച്ച് പലപ്പോഴായി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ആറംഗ സംഘത്തെ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
പെണ്‍കുട്ടിയെ ചൊവ്വാഴ്ച മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടല്‍ നിയമ (പോക്സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് കേസന്വേഷിക്കുന്ന കളമശേരി സിഐ എസ്. ജയകൃഷ്ണന് പറഞ്ഞു. കൂടുതല്‍ പ്രതികളില്ലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്.
ആറ് യുവാക്കള്‍ക്കെതിരെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും ലൈംഗികമായി പീഡിപ്പിച്ചതിനുമാണ് പോലീസ് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത്.
പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്സന് (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ പള്ളിപറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസ് (19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ (24), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് (31) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
ഒരാഴ്ചമുമ്പ് പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതായതിനെ തുടര്‍ന്ന് അമ്മ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ അമ്മ സ്റ്റേഷനില്‍ ഹാജരാക്കി. ഇന്‍ഫോപാര്‍ക്ക് വനിത സിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മൂന്ന് ദിവസത്തിനു ശേഷമാണ് പ്രതികളെ ഓരോന്നായി കസ്റ്റഡിയിലെടുത്തത്.
2014 മുതല്‍ പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ ഓരോരുത്തരായി തങ്ങളുടെ വരുതിയിലാക്കിയത്. പലരും പലസ്ഥങ്ങളില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്കി.
പ്രതികളില്‍ അഖില്‍ പഴനിയില്കൊണ്ടുപോയി താലികെട്ടിയതായാണു പോലീസിന്റെ വിവരം. അക്ഷയ് ഫെയ്സ്ബുക്ക് മുഖേന പരിചയപ്പെടുകയും ആദ്യമായി പീഡിപ്പിക്കുകയും ചെയ്തു. ലഹരി പദാര്‍ത്ഥങ്ങള്‍ പെണ്‍കുട്ടിക്ക് നല്‍കാറുണ്ടായിരുന്നതായി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഒന്നാം പ്രതിയായ അക്ഷയ് രണ്ടാം പ്രതി ജെയ്സണ്‍, മൂന്നാം പ്രതി രാഹുല്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി പെണ്‍കുട്ടിക്ക് കഞ്ചാവും മദ്യവും നല്കിയതായിതെളിഞ്ഞു. ആറാം പ്രതി സതീഷ് മയക്ക്മരുന്ന് കുത്തിവച്ചതായും പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. അന്നുതന്നെ പ്രതികളില്‍ രണ്ട് പേര് കസ്റ്റഡിലായി. അടുത്ത ദിവസം മറ്റു പ്രതികളുടെ പേര് കൂടി പറഞ്ഞതനുസരിച്ച് കസ്റ്റഡിയിലെടുത്തെങ്കിലും പീഡനക്കേസ് ചുമത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: