പിറവം: സിഎ വിദ്യാര്‍ത്ഥിനിയായ മിഷേലിന്റെ ദുരൂഹമരണത്തിന്ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പിറവത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. നഗരസഭയുടെ തീരുമാന പ്രകാരം, കടകമ്പോളങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരുന്നെങ്കിലും പിറവം പട്ടണം ശൂന്യമായിരുന്നു.
ആശ്വാസവാക്കുകളുമായി വിവിധ രാഷ്ട്രീയകക്ഷികള്‍ മിഷേലിന്റെ അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും അടുത്തെത്തിയിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പൊതുയോഗവും പ്രകടനവും നടത്തി.
മഹിളാമോര്‍ച്ച മണ്ഡലം സമിതി പ്രസിഡന്റ് ബിന്ദു സത്യന്റെ നേതൃത്വത്തില്‍ മിഷേലിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും നടത്തി.
മിഷേലിന്റെ ദുരൂഹമരണത്തിന്റെ സത്യാവസ്ത വെളിപ്പെടുത്താനുള്ള അന്വേഷണമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.ജെ. തോമസ് മിഷേലിന്റെ വീട് സന്ദര്‍ശിച്ചതിനുശേഷം പറഞ്ഞു.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതിയംഗം ഷിബു ആന്റണി, ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ശ്രീകുമാര്‍, ബിജെപി പിറവം നഗരസഭ പ്രസിഡന്റ് ശശിമാധവന്‍, ജനറല്‍ സെക്രട്ടറി പി.എം.സുധാകരന്, ജോര്‍ജ്ജ് പുളിയ്ക്കന്‍ എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധിസംഘമാണ് മിഷേലിന്റെ വീട് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: