കളമശേരി: കുസാറ്റ് കലോത്സവത്തിന് തിരിതെളിഞ്ഞു. തൃക്കാക്കര മെയിന്‍ കാമ്പസിലെ പ്രധാന വേദിയായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5ന് കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് ശ്രീജേഷ്. ബി അദ്ധ്യക്ഷനായി. സിനിമ പ്രവര്ത്തകന് രൂപേഷ് പീതാംബരന് മുഖ്യാതിഥിയായി.
കേരള സമൂഹത്തില്‍ ഇരുകാലി മൃഗങ്ങളുടെ എണ്ണം കൂടി വരികയാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടില്‍ നിന്നും മാറി പീഡനങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായിച്ചും വായിപ്പിച്ചും കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് കേരളം പ്രബുദ്ധമായത്. കേരളത്തിന്റെ നാടക ചരിത്രം ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്.നാടകങ്ങളും സിനിമയും പോലുള്ള കലാരൂപങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ലായെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്ക് സ്വാഗതാര്ഹമായുള്ള തീരുമാനം കൈക്കൊണ്ട കലോത്സവ സംഘാടക സമിതിയെ രൂപേഷ് പീതാംബരന് പ്രശംസിച്ചു.
സര്‍ഗ്ഗം 2017ന്റെ ജനറല്‍ കണ്‍വീനര്‍ സജാദ് ചെമ്മുക്കന്‍, യൂണിയന് ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, കുസാറ്റ് സിന്‍ഡിക്കറ്റ് അംഗം ഡോ.എന്‍. ചന്ദ്രമോഹനകുമാര്‍, സര്‍വ്വകലാശാല യൂണിയന് ട്രഷറര്‍ ഡോ.പി.കെ. ബേബി, ചലച്ചിത്ര നടന്മാരായ ഗോകുലന്, വിഷ്ണു ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. കൊച്ചി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ അഞ്ജു മുരളീധരന്, സെക്രട്ടറി ജിജി, എക്സിക്യൂട്ടിവ് മെമ്പര്‍മാരായ ബല്‍റാം, നസ്രീന്, സിറാജ്, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങില്‍ കുസാറ്റിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഗോകുലനെയും വിഷ്ണു ഗോവിന്ദനെയും പൊന്നാട നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: