ലക്നോ: പീഡനക്കേസില്‍ മുന്‍ യുപി മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതി അറസ്റ്റില്‍. പ്രജാപതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് യുപി തലസ്ഥാനമായ ലക്നോയിലെ അശിയാന കോളനിയില്‍ നിന്നാണ് പ്രദാപതിയെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യാഗസ്ഥനായ മന്‍സില്‍ സെയിനി വ്യക്തമാക്കി.
പ്രജാപതിയെ പറ്റി ഇയാളുടെ മക്കളും ബന്ധുക്കളും നല്കിയ വിവരങ്ങളും കേസില്‍ നിര്‍ണായകമായി. നേരത്തെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ പ്രജാപതിയുടെ കൂട്ടാളികളായ അശോക് കുമാര്‍ തിവാരിയും ആശിഷ് കുമാര്‍ ശുക്ലയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരുവരും പീഡന കേസില്‍ പ്രതികളാണ്. ഇവരെ കൂടാതെ മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളായ ചന്ദ്രപാല്‍ എന്നയാളും സംഭവത്തില്‍ പിടിക്കപ്പെട്ടിരുന്നു.
സ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രജാപതിക്കും മറ്റ് ആറ് പേര്‍ക്കെതിരെയും ഫെബ്രുവരി 17നാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: