കൊച്ചി: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച സി.എ വിദ്യാര്‍ത്ഥി മിഷേലിന്റെ കുടുംബം രംഗത്ത്. മകളുടെ മരണത്തില്‍ പോലീസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മിഷേലിന്റെ കുടുംബം ആരോപിച്ചു. അന്വേഷണം സംബന്ധിച്ച് പോലീസ് പലതും മറച്ചുവച്ചുവെന്നും കുടുംബത്തിന് പരാതിയുണ്ട്.
മിഷേലിനെ കാണാതായ ദിവസം ലഭിച്ച പരാതി പരിശോധിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും കുടുംബം ആരോപിച്ചു. അഞ്ചാം തീയതി മിഷേലിനെ കാണാതായ ദിവസം കുടുംബം പരാതിയുമായി എത്തിയെങ്കിലും പോലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ല. കുടുംബത്തിന് മൂന്നു പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവന്നു.
സ്ത്രീകളെയും കുട്ടികളെയും കാണാതായ പരാതി വന്നാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ഡി.ജി.പിയുടെ നിര്‍ദ്ദേശം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പാലിച്ചില്ല. തൊട്ടടുത്ത ദിവസം മാത്രമാണ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചത്.
അതിനിടെ, റിമാന്റില്‍ കഴിയുന്ന പ്രതി ക്രോണിന് അലക്സാണ്ടറുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: