ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ അക്രമങ്ങള്‍ അഴിച്ചുവിട്ടു സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ രാജ്ബര്‍ പ്രദേശത്താണ് ബിജെപിയ്ക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രാമീണര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്.
ബിജെപിക്ക് വോട്ടുചെയ്തെന്ന് ആരോപിച്ച് ഗ്രാമീണരെ ആക്രമിച്ച എസ്പി പ്രവര്‍ത്തകര്‍ അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്തു.ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും ബിജെപിയ്ക്ക് വോട്ടുചെയ്തവരാണ് എന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വിമര്‍ശനം.
ആക്രമിക്കുന്നതിനിടെ എന്തുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ സൈക്കിളിന് വോട്ട് ചെയ്യാഞ്ഞതെന്നും ചോദിച്ചിരുന്നതായും ആക്രമിക്കപ്പെട്ടവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുപിയില്‍ സമാജ് വാദി പാര്‍ട്ടി തുടരെ തുടരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് പതിവായിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്ര വിജയം നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത പരാജയമാണ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: