കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പച്ചക്കറി സംഭരണകേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ 20 പേര് മരിച്ചെന്ന് സംശയം. 12 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ പലരുടെയും നില ഗുരുതരം. അപകടത്തില്‍പ്പെട്ടവര്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശീതീകരണ സംവിധാനമുള്ള കെട്ടിടത്തിലെ അമോണിയ പ്ലാന്റ് പൊട്ടിത്തെറിച്ചാണ് അപകടം.
കാണ്‍പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ശിവരാജ്പൂരിലെ മഹിപാല്‍പൂരിലാണ് സംഭവം. ഉരുളക്കിഴങ്ങ് നല്‍കാനെത്തിയ കര്‍ഷകരും തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതിനു പിന്നാലെ പ്രദേശവാസികളാണ് ആദ്യമെത്തിയത്. പിന്നീട് പോലീസും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. വലിയൊരു വയലിനു നടുവിലാണ് കെട്ടിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: