കറാച്ചി: നിര്‍ബന്ധിത മതം മാറ്റവും മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും ഇസ്ലാം മതപ്രകാരം കുറ്റകരമാണെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. വസന്തോത്സവമായ ഹോളിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഏത് രാജ്യത്ത് നിന്നുളളവര്‍ക്കും പാക്കിസ്ഥാനില്‍ വളരാനും വികസിക്കാനും തുല്യ അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത വൈവിധ്യത്തെ എങ്ങനെ നമ്മുടെ കരുത്താക്കി മാറ്റാമെന്ന് നാം ആലോചിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപരമായ ഭിന്നതകള്‍ സൃഷ്ടിച്ച് ചിലര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും സര്‍ക്കാര്‍ തുല്യ അവസരവും പൂര്‍ണ സ്വാതന്ത്ര്യവും ഉറപ്പ് നല്കുന്നു. നമ്മള് ഒന്നാണെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: