ന്യൂദല്‍ഹി: വടക്കന്‍ ബംഗ്ലാദേശില്‍ സൂഫി ആത്മീയാചാര്യനെയും അദ്ദേഹത്തിന്റെ വളര്‍ത്തുമകളെയും അജ്ഞാതരായ അക്രമികള്‍ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.
ആത്മീയാചാര്യനായ ഫര്‍ഹദ് ഹുസൈന് ചൗധരിയും വളര്‍ത്തുമകള്‍ റൂപാലി ബീഗവുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാത്രി വൈകി ദിനാജ്പൂരിലെ ചൗധരിയുടെ ആശ്രമത്തില്‍ നിന്ന് കണ്ടെടുത്തതായി പ്രാദേശിക പോലീസ് തലവന്‍ ഹമിദുള്‍ അലം പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണ്. ആക്രമണത്തില്‍ ഭീകരവാദികളുടെ പങ്ക് തളളിക്കളയാനാകില്ല. സുന്നി മുസ്ലീം ഭൂരിപക്ഷമുളള രാജ്യത്ത് ഭീകരര്‍ ഇത്തരം ഒട്ടെറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുളള സാഹചര്യത്തില്‍ ഇവരുടെ പങ്കും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു ചൗധരി അടുത്തിടെ രാഷ്ട്രീയം വിട്ട് ആശ്രമം നടത്തിവരുകയായിരുന്നു. ചൗധരിയുടെ ഒട്ടെറെ അനുയായികള്‍ ഇവിടെ നടക്കുന്ന അനുഷ്ടാനങ്ങളില് പങ്കെടുക്കുക പതിവായിരുന്നു
ആശ്രമം കേന്ദ്രീകരിച്ചുളള അനുഷ്ടാനങ്ങള്‍ ഇസ്ലാമിന് എതിരാണെന്നാണ് വിവിധ മുസ്ലീം വിഭാഗങ്ങളടെ വിശ്വാസം. ആത്മീയാചാര്യന്മാര്ക്കും എഴുത്തുകാര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ബംഗ്ലദേശില്‍ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളില്‍ ഭീകരര്‍ ഒട്ടെറെ ആക്രമണങ്ങള്‍ നടത്തി . കഴിഞ്ഞ വര്‍ഷം 17 വിദേശീയര്‍ ഉള്‍പ്പെടെ ബന്ധിയാക്കപ്പെട്ട 20 പേരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: