ആലപ്പുഴ/ചേര്‍ത്തല/കുട്ടനാട്: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയാന്‍ കഴിയാത്ത ഇടതു സര്‍ക്കാര്‍ കേരളത്തില്‍ പീഡനവാരം ആഘോഷിക്കുകയാണെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് പറഞ്ഞു.
ജനദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് നടത്തിയ അമ്പലപ്പുഴ താലൂക്ക് ആഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പൊതുവിതരണ സംവിധാനം തകര്‍ക്കുന്ന നടപടികളാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ കവിയാത്ത സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിമാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ വൈസ് പ്രസിഡന്റ് സി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ഖജാന്‍ജി ബിനീഷ് ബോയി, മേഖലാ സെക്രട്ടറിമാരായ പി. യശോധരന്, ജി. ഗോപകുമാര്‍, അഭിലാഷ് ബേര്‍ലി, മംഗളന്‍ കൊപ്പാറക്കടവ്, സതീശന് മണ്ണഞ്ചേരി എന്നിവര്‍ സംസാരിച്ചു.
കുട്ടനാട്ടില്‍ ബിഎംഎസ് മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ കുട്ടനാട് താലൂക്ക് ആഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, മേഖലാ പ്രസിഡന്റ് കെ. രാജു, പി.കെ. ബേബിച്ചന്, മേഖലാ സെക്രട്ടറിമാരായ ബിനോയി എം, ബിനു ജി എടത്വ, മനോജ് കാവാലം എന്നിവര്‍ സംസാരിച്ചു.
ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ താലൂക്കോഫീസ് മാര്‍ച്ച് നടത്തി. ജില്ലാ ജോ. സെക്രട്ടറി എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാതെ കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ പട്ടിണിയിലേക്ക് തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്ത് ചിട്ടി നടത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന ധനമന്ത്രിയുടെ ഉട്ടോപ്യന്‍ നയം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കേന്ദ്രം നല്കിയ അരി വിതരണം ചെയ്യാന്‍ ഭക്ഷ്യവകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ.എന്‍. പങ്കജാക്ഷന് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് കെ. കെ. പുരുഷന് അദ്ധ്യക്ഷനായി. സന്തോഷ്, പ്രദീപ്, അശോകന്, സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: