ഉല്‍പ്പാദനത്തില്‍ കൂടുതല്‍ നിര്‍ബന്ധം ചെലുത്തിയതിന്റെ ഫലമായി അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മുതലാളിത്തം പ്രാബല്യം നേടി. ഈ വര്‍ധിച്ച ഉല്‍പ്പാദനം കാരണം അനേകം പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു.
യന്ത്രങ്ങളുടെ ഉടമസ്ഥന്മാര് തന്നെ ഉല്‍പ്പാദനത്തിന്റെയും ഉടമകളായി. തൊഴിലാളികള്‍ക്ക് ലാഭത്തില്‍ പങ്ക് ലഭിക്കാതെയായപ്പോള്‍ അവര്‍ പ്രതിക്രിയയാരംഭിച്ചു. അവര്‍ ഒരു പുതിയ രീതിയായ സോഷ്യലിസത്തിന് (കമ്മ്യൂണിസത്തിന്) പ്രചാരണം നല്കി. ആ വ്യവസ്ഥയില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തിനാണ് ഊന്നല്‍ കൊടുത്തത്. പക്ഷെ അതില്‍ ഭരണകൂടം വ്യക്തിയെ അടിച്ചമര്‍ത്തി വെക്കുകയാണ്.
ഉപഭോഗമാണ് ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും അച്ചുതണ്ട്. എന്നിട്ടും ഉപഭോഗത്തിലേക്ക് പാശ്ചാത്യപണ്ഡിതന്മാരുടെ ശ്രദ്ധ തിരിഞ്ഞില്ല. കൂടുതല്‍ കൂടുതല്‍ ഉപഭോഗം എന്ന തങ്ങളുടെ പഴയ സിദ്ധാന്തങ്ങല്‍ തന്നെ പാശ്ചാത്യര്‍ നടപ്പിലാക്കി. അതില്‍ പരിഷ്കാരം വരുത്തേണ്ടതാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ കൂടുതല്‍ ഉപഭോഗം എന്ന സിദ്ധാന്തമാണ് മനുഷ്യന്റെ ദുഃഖത്തിനുള്ള കാരണം. ഉപഭോഗത്തിനുള്ള ആഗ്രഹം സാധിക്കുന്തോറും ആ ആഗ്രഹം വര്‍ധിച്ചുകൊണ്ടേയിരിക്കും.
കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമായ വര്‍ഗ്ഗസമരം ഉണ്ടായതുതന്നെ ഈ തരത്തിലുള്ള ഉപഭോഗംമൂലമാണ്. ഭാരതീയ ദര്‍ശനം വര്‍ഗ്ഗസമരത്തെ എതിര്‍ക്കുമ്പോള്‍ ആ എതിര്‍പ്പുകൊണ്ട് മനസ്സിലാക്കേണ്ടത് അത് ഉപഭോഗത്തിന് പകരം ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് അതിന്റെ ആദര്ശമെന്നുമാണ്. മനുഷ്യന്റെ പ്രാകൃതവികാരങ്ങളെ സംസ്കരിച്ച് അവനില്‍ കൂടുതല്‍ ഉല്‍പ്പാദനത്തിനും തുല്യ വിതരണത്തിനും നിയന്ത്രിതമായ ഉപഭോഗത്തിനുമുള്ള മനോവൃത്തിയുളവാക്കുക എന്നതുതന്നെയാണ് സാമ്പത്തിക മണ്ഡലത്തില്‍ സംസ്കാരത്തിനുള്ള പങ്ക്. ഇങ്ങനെ മാത്രമേ ഈ മൂന്നിന്റെയും സന്തുലിതനില കൈവരിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: