താമരശ്ശേരി: താമരശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടക വസ് തു എറിഞ്ഞു. കയ്യേലിക്കല്‍ പി.അശോകന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ സിപിഎം അക്രമികള്‍ സ്ഫോടകവസ്തു എറിഞ്ഞത് വീടിന്റെ വാതില്‍, ജനല്‍ ചില്ലുകള്‍ എന്നി വ തകര്‍ന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി വളര്‍ച്ചയില്‍ സിപിഎമ്മിന് ഉള്ള വേവലാതിയാണ് നാട്ടിലുടനീളം അക്രമം നടത്താനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് പ്രവര്‍ത്തനങ്ങളുമായി ബിജെപി മുന്നോട്ട് പോകും. വീട് അക്രമിച്ച ക്രിമിനലുകളെ പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗിരീഷ് തേവള്ളി, ഷാന്‍ കട്ടിപ്പാറ, വി.പി. രാജീവന്, കെ.പി. ശിവദാസന്‍, കെ.കെ. ബില്‍ജു എന്നിവര്‍ സംസാരിച്ചു. കെ.പി. രമേശന്, കെ. പ്രഭാകരന് നമ്പ്യാര്‍, പി.സി. പ്രമോദ്, മനോജ് വേണാടി, മല്ലികാ ലോഹിതാക്ഷന്, ടി.പി. അനന്തനാരായണന്‍, ഷാന്‍ കരിഞ്ചോല, വത്സന് മേടോത്ത്, എ.കെ. ബീഷ്, ടി. വാസുദേവന്‍ നമ്പൂതിരി, കെ.ബി. ലിജു, കെ.കെ. പ്രദീപന്, സി.കെ. സന്തോഷ്, കെ.പി. നിധിന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: