തൊടുപുഴ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൊടുപുഴയിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാള്‍ വിടവാങ്ങി. മുണ്ടേക്കല്ലേല് ജ്യോതി ഭവനില്‍ ടി.ജി സുരേന്ദ്രന് (70) ആണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത്. സംഘത്തിന് ജില്ലയില്‍ അടിത്തറ പാകുന്നതില്‍ മുഖ്യ പങ്ക് വഹിച്ചയാളുടെ വിയോഗം ഉണ്ടാക്കിയത് നികത്താനാകാത്ത വിടവ്.
1956ലാണ് തൊടുപുഴയില്‍ ആര്എസ്എസസ
് ശാഖ ആരംഭിക്കുന്നത്. 1962 മുതല്‍ ശാഖയിലെത്തിയ സുരേന്ദ്രന് വളരെ പെട്ടെന്ന് തന്നെ സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. അധികം ആളുകള്‍ കടന്ന് വരാന്‍ മടിച്ച കാലത്ത് സംഘത്തിലെത്തി നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആശയങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യമായ ഇദ്ദേഹം പങ്ക് വഹിച്ചു. 1960 കളുടെ അവസാനം രണ്ട് വര്‍ഷക്കാലത്തോളം തൊടുപുഴ താലൂക്ക് കാര്യവാഹക് ആയും പ്രവര്‍ത്തിച്ചു. ഇതോടൊപ്പം തന്നെ സഹോദരങ്ങളും പിന്നാലെ പിതാവായ കെ സി ഗോപാല(ഗോപാലന് മേസ്തിരി)നും സംഘത്തിലേക്ക് എത്തിയിരുന്നു. 1969 മുതല്‍ 74ല്‍ മരിക്കുന്നതുവരെയുള്ള ബിജെപിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് ഗോപാലന്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കിലും സജീവ പ്രവര്‍ത്തകനായി സുരേന്ദ്രന് തുടര്‍ന്നു. തൊടുപുഴയിലെ ആദ്യകാല ഇലക്ട്രിി
ക്കല്‍ ഉപകരണ വ്യാപാരിയും ടെക്നീഷ്യനുമായിരുന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മാശാനത്തില്‍ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടന്നു. സുരേന്ദ്രന്റെ 4 സഹോദരങ്ങളും മക്കളും സംഘവുമായി അടുത്ത ബന്ധം ഉള്ളവരാണ്. റ്റി ജി പുരുഷോത്തമദാസ് (റിട്ട.ആര്‍എംഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്) ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനാണ്. എ ജി അംമ്പികുട്ടന് (ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് പ്രസിഡന്റ്), എ ജി. രാധാകൃഷ്ണന് (ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി), റ്റി ജി വിജയന് (ബിജെപി മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി) എന്നിവരും സഹോദരങ്ങളാണ്.
മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ:കെ.പി ലീല. മക്കള്‍: ജ്യോതി ലക്ഷ്മി (ന്യൂദല്‍ഹി), ഓംപ്രകാശ് (അമൃതജ്യോതി ഇലക്ട്രിക്കല്‍സ്, തൊടു
പുഴ), പ്രദീപ് (അമൃത ജ്യോതി ഇലക്ട്രിക്കല്‍സ്, സുല്‍ത്താന്‍ ബത്തേരി), മരുമക്കള്‍: ടി.പി ശ്രീനിവാസന് (ഇന്ത്യന്‍ നേവി, ന്യൂദല്‍ഹി),സുധ, ഹിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: