ന്യൂദല്‍ഹി: താനൂരിലെ സിപിഎം-മുസ്ലിം ലീഗ് കലാപം വര്‍ഗ്ഗീയ കലാപമാക്കാന്‍ പോലീസിന്റെ പിന്തുണയോടെ സിപിഎം നീക്കം നടത്തിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. പട്ടികജാതിക്കാരനായ ബാബുവിന്റെ വീട് സിപിഎം ആക്രമിച്ചത് വര്‍ഗ്ഗീയ കലാപമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
സിപിഎമ്മിന്റെ തിരക്കഥ നടപ്പാക്കാനുള്ള ഉപകരണമായി പോലീസ് മാറി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കൂട്ടപ്പാലായനമാണ് താനൂരില്‍ നടക്കുന്നത്. മുസ്ലിം ലീഗ് ആധിപത്യം നിലനിര്‍ത്താനും സിപിഎം ആധിപത്യം നേടാനും ശ്രമിക്കുന്നതിന്റെ ഭാഗമാണ് കലാപം. കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ സിനിമാ നടിമാര്‍ വരെ പീഡിപ്പിക്കപ്പെടുന്നു. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണം.
ബിജെപി യുപിയില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തത് വര്‍ഗ്ഗീയതയാണെന്ന് ആരോപിച്ചവര്‍ മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പില്‍ മതം പരിഗണിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: