കല്‍പ്പറ്റ: വയനാട്ടിലെ ഒരു പ്രമുഖ യത്തീംഖാനയിലെ ഏഴ് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. പ്രതികളുടെ ഉന്നതബന്ധവും കൂടുതല്‍ ആളുകള്‍ പ്രതിയാകുമെന്ന കാരണത്താലുമാണ് കേസ് ആറ് പ്രതികളില്‍ ഒതുക്കുന്നത്.
പോലീസ് വളരെ കൃത്യതയോടെ മുന്നോട്ടുപോകുന്നതിനിടയിലാണ് കൂടുതല്‍ അന്വേഷണം നടത്താതെ കേസ് ഒതുക്കിത്തീര്‍ക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതിയോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. മറ്റ് കുട്ടികളുടെ ദൃശ്യങ്ങളും പ്രതികളുടെ മൊബൈലില്‍ ഉള്ളതായും പറഞ്ഞിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ നടന്നില്ല.
സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് റിമാന്റിലുള്ള പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞത് സ്ഥാപനത്തിനകത്തും ബലാത്സംഗ സംഭവങ്ങള്‍ നടന്നതായി ഉറപ്പിക്കുന്നു എന്നാണ്. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിനികളുടെ തിരിച്ചറിയല്‍ പരേഡ് പോക്സോ കോടതിയില്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും നടന്നില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് നടന്നിട്ടില്ല. നടന്നുകഴിഞ്ഞാല്‍ അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. നാസര്‍, ജുലൈബ്, അഷ്കര്‍, ജുനൈദ്, റാഫി, മുസ്തഫ എന്നീ പ്രതികളാണ് റിമാന്റിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: