കോട്ടയം: ദേശവിരുദ്ധ പോസ്റ്ററുകള്‍ പതിച്ച നാട്ടകം പോളിടെക്നിക്കില്‍ എസ്എഫ്ഐക്കാരെ പുറത്താക്കണമെന്നും പോലീസ് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാകണ്‍വീനര്‍ അരുണ്‍ കെ.സി, ജോയിന്റ് കണ്‍വീനര്‍മാരായ മണിക്കുട്ടന് തെക്കനാല്‍, സൂരജ് എസ്.എസ് എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റു.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. അനുജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഭാരതാംബ വേശ്യയാണന്ന് പറഞ്ഞ എസ്എഫ്ഐക്കാര്‍, പീഡനവാര്ത്തകൊണ്ട് നിറഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ആ പേരിന് അര്‍ഹനെന്ന് മനസിലാക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി അനുജിത്ത് പറഞ്ഞു. മുമ്പ് ദളിത് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത കേസിലും എസ്എഫ്ഐ നേതാക്കള്‍ ഇതേ കോളേജില്‍ പ്രതിക്കൂട്ടിലായിരുന്നു.
കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ ഐടിഐയിലും മാന്നാനം കെഇ കോളേജിലും അശ്ലീല പോസ്റ്റര്‍ പ്രശ്നത്തിലും കോട്ടയം ജില്ലയിലെ എസ്എഫ്ഐ നേതൃത്വം ഒത്താശ ചെയ്തിരിക്കുന്നു.
ഡല്‍ഹിയിലെ കോളേജില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച എസ്എഫ്ഐക്കാരെ പൊതുവിദ്യാര്ത്ഥികള് അടിച്ചൊതുക്കിയ ഗതി കേരളത്തിലും വിദൂരമല്ലന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി, ജോയിന്റ് കണ്‍വീനര്‍മാരായ മണിക്കുട്ടന് തെക്കനാല്‍ , സൂരജ് എസ് എസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: