ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി മുഖ്യമന്ത്രിയെ ഇന്നറിയാം. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ നിരീക്ഷകരായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഭൂപേന്ദ്ര യാദവും പങ്കെടുക്കും. മിന്നുന്ന ജയത്തോടെ വിമര്‍ശകരുടെ വായടപ്പിച്ച ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. 14 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ ഭരണത്തിലെത്തുന്നത്.
ഇതിനിടെ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിഷേധിച്ചു. ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി വന്‍ വിജയം നേടിയ ഉത്തരാഖണ്ഡില്‍ നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നരേന്ദ്ര സിങ് തോമര്‍, സരോജ് പാണ്ഡെ എന്നിവരാണ് നിരീക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: