പട്ടണക്കാട്: വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സിപിഐ നേതാവ് അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മൊഴിയെടുക്കാന്‍ തയാറാകാതെ പോലീസ്. പട്ടണക്കാട് പഞ്ചായത്ത് സെക്രട്ടറി ശ്രീജ, ജീവനക്കാരായ ബീനാമോള്‍, വിജി എന്നിവര്‍ക്ക് നേരെയാണ് പ്രാദേശിക നേതാവ് അസഭ്യം ചൊരിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ വെട്ടയ്ക്കലിലായിരുന്നു സംഭവം. നേതാവ് അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നുവെന്ന് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താനാണ് സെക്രട്ടറിയും ജീവനക്കാരും ഇവിടെയെത്തിയത്. എന്നാല്‍ പ്രകോപനം കൂടാതെ ഇയാള്‍ ഇവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറി പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. വനിതാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണ് പോലീസ് അന്വേഷണം ഇഴയുന്നതെന്നാണ് ആരോപണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടും പോലീസിന്റെ നിസ്സംഗത പാലിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്റ്റേഷനിലെത്തി മൊഴി നല്കാന് സെക്രട്ടറി തയാറായിട്ടില്ലെന്നും ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ഐ നിസാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: