ദുബായ്: ശശാങ്ക് മനോഹര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്മാന് സ്ഥാനം ഒഴിഞ്ഞു. വ്യക്തപരമായ കാരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിയുന്നത്. രാജിക്കത്ത് ഐസിസി ചീഫ് ഡയറക്ടര്‍ ഡേവിഡ് റിച്ചാര്ഡ്സണ് സമര്‍പ്പിച്ചു. എട്ടുമാസത്തെ ഭരണത്തിനു ശേഷമാണ് അദ്ദേഹം പദവി ഒഴിയുന്നത്.
നിഷ്പക്ഷവും നീതിയുക്തവുമായ ഭരണം നടത്താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ചെയര്മാന് പദവിയില്‍ തുടരാനകില്ല. അതിനാല്‍ രാജിവയ്ക്കുകയാണെന്ന് ഡേവിഡ് റിച്ചാഡ്സണ് നല്കിയ രാജിക്കത്തില്‍ പറയുന്നു.
ഐസിസിയുടെ പ്രഥമ സ്വതന്ത്ര ചെയര്‍മാനായി 2016 മേയില്‍ എതിരില്ലാതെയാണ് ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസിയില്‍ അംഗമായ ബോര്‍ഡുകളുടെ പ്രതിനിധിയല്ലാതെ ആദ്യമായി ചെര്മാനാകുന്ന വ്യക്തിയാണ് ശശാങ്ക് മനോഹര്‍. രണ്ടുവര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
ശശാങ്ക് മനോഹറുടെ രാജിക്കത്ത് ലഭിച്ചതായി ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ തന്നെ ഐസിസി തീരുമാനമെടുക്കുമെന്നാണ് സൂചന.
മനോഹര്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്ന് താല്‍ക്കാലിക ചെര്‍മാനെ ഉടനെ നിയമിക്കും. അതിനുശേഷം വോട്ടെടുപ്പിലൂടെ സ്ഥിരം ചെര്‍മാനെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: