കൊച്ചി: കേരളം പീഡനത്തിന്റെ നാടായിരിക്കുകയാണെന്നും, ക്രമസമാധാനം തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സംസ്ഥാന പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ഉപാധ്യക്ഷ ഇന്ദിരാദേവി ടീച്ചര്‍. പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ട്രേറ്റിലേക്ക് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പെന്ഷന് പരിഷ്കരണത്തിന്റെ കുടിശിക ഒറ്റതവണയായി നല്‍കും, പെന്‍ഷനേഴ്സിനെ മുഴുവന്‍ ഉള്‍പ്പെടുത്തി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാകും തുടങ്ങിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. വിഷയത്തില്‍ പെന്‍ഷനേഴ്സ് സംഘിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായും ഉപാധ്യക്ഷ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.സി. സുബ്രഹ്മണ്യന് അധ്യക്ഷനായി. നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സമിതിയംഗം ശങ്കര്‍, ജിഇഎന്‍സി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, ബിഎംഎസ് കളമശേരി മേഖല പ്രസിഡന്റ് ടി.ആര്. മോഹനന്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി.ആര്. സുനില്‍കുമാര്‍, ജില്ലാ ജോ.സെക്രട്ടറി കെ.എസ്. രതീഷ്കുമാര്‍, സംസ്ഥാന പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമിതിയംഗം എസ്. ബാബുകുമാര്‍ കോട്ടപ്പടി, ജില്ലാ വൈസ് പ്രസിഡന്റ് എം.ശങ്കരന്‍കുട്ടി വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: