തൃപ്പൂണിത്തുറ: ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തയണമെന്നാവശ്യപ്പെട്ട് കെപിഎംഎസിന്റെ നേതൃത്വത്തില്‍ എസ്സി, എസ്ടി, സംയുക്തസമിതി റോഡ് ഉപരോധിച്ചു. കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കുക, കേരളത്തില്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമിതി ജില്ലാ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധ സമരം നടത്തിയത്.
കലാഭവന്‍ മണിയുടെ മരണ കാരണം മറച്ച് വച്ച് മരണ ദിനം ആഘോഷമാക്കി മാറ്റിയും, മരണത്തില്‍ പങ്കുള്ള പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് ഇടതു വലതു സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് തുറവുര്‍ സുരേഷ് ആരോപിച്ചു. മണിയുടെ കൊലയാളികളെ കണ്ടെത്തണം എന്ന ആവശ്യമുന്നയിച്ച് സഹോദരന് രാമകൃഷ്ണന് നടത്തിയ സമരത്തിന് ശേഷം കൊലയാളികള്‍ അദ്ദേഹത്തിന് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും അതുകൊണ്ട് രാമകൃഷ്ണന്റെ ജീവന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും തുറവുര്‍ സുരേഷ് ആവശ്യപ്പെട്ടു. സംയുക്തസമിതി ഉപരോധ സമരത്തില്‍ ജില്ലാ പ്രസിഡന്റ് എം.എ. വാസു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.ഐ. ചന്ദ്രന്, കെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ചാരു, അഖില കേരള പാണന് സമാജ കമ്മറ്റി അംഗം എന്‍. ഗോപി, കെപിഎംഎസ് നേതാക്കളായ കെ.കെ. ബാബു, എം. കൃഷ്ണന്‍കുട്ടി, സി.വി. കൃഷ്ണന്, എം.വി. ബൈജു, ഷീജരാമു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: