കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മക്ഷേത്ര ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമം ഊര്‍ജ്ജിതമാക്കി. ഇതിന് പിന്തുണയുമായി കോണ്‍ഗ്രസ്-ആര്‍എസ്പി എല്‍ നേതൃത്വവും രംഗത്ത് എത്തി. കൈയ്യേറ്റക്കാര്‍ക്ക് സഹായകരമായ നിലപാടുമായി സിപിഎം എംപി സോമപ്രസാദ് പരസ്യമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഭരണതലത്തിലും നീക്കം ആരംഭിച്ചിട്ടുള്ളത്. ദേവസ്വംബോര്‍ഡും കൈയ്യേറ്റക്കാരും തമ്മില്‍ ധാരണയുണ്ടാക്കി കടകള്‍ പൊളിച്ചുമാറ്റാതെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം.
പരസ്പരധാരണ പ്രകാരം ദേവസ്വംബോര്‍ഡ് പരാതി പിന്‍വലിക്കാനും സാധ്യതയുണ്ട്. ഈ ഉദ്ദേശത്തോട് കൂടി കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടത്തുകയുണ്ടായി. സിപിഎം,കോണ്‍ഗ്രസ്, ആര്‍എസ്പി എല്‍ നേതാക്കളും കളക്ടര്‍ ഉള്‍പ്പടെയുള്ളവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കടകള്‍ പൊളിച്ചുമാറ്റാതെ അവ നിലവിലെ കൈയ്യേറ്റക്കാര്‍ക്ക് ഉപയോഗത്തിനായി വിട്ടുനല്‍കാനായി ദേവസ്വം ബോര്‍ഡില്‍ ശക്തമായ സമര്‍ദ്ദമാണ് ഭരണ പക്ഷം ചെലുത്തുന്നത്. ദേവസ്വംപ്രസിഡന്റ് ഈ തീരുമാനത്തിന് വഴങ്ങിയില്ല എന്നാണ് വിവരം. ചര്‍ച്ചയില്‍ സോമപ്രസാദ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളും കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നയമാണ് സ്വീകരിച്ചതെന്നാണ് വിവരം.
21നാണ് കയ്യേറ്റം ഒഴിഞ്ഞുകൊടുക്കാന്‍ ഒരുമാസ സമയം ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിന് മുമ്പ് ദേവസ്വം ബോര്‍ഡും കൈയേറ്റക്കാരുമായി ചര്‍ച്ചയിലൂടെ ധാരണയിലെത്തിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമം നടത്തുന്നത്. കയ്യേറ്റമൊഴിപ്പിക്കല്‍ വര്‍ഗീയസംഘര്‍ഷത്തിന് സാധ്യതയാകുമെന്ന് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതിനോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചേക്കും. വര്‍ഗീയസംഘര്‍ഷം ഒഴിവാക്കാന്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചു എന്നു വരുത്തിതീര്‍ക്കാനാണ് ഭരണപക്ഷ ശ്രമവും. അതേസമയം വര്ഗീയസംഘര്ഷത്തിനുള്ള സാധ്യത ഇല്ലായെന്നും അത്തരത്തിലൊരു സാഹചര്യം സിപിഎം-എസ്ഡിപിഐക്കാര് സൃഷ്ടിക്കുകയാണെന്നും ആരോപണം ശക്തമാണ്.
കയ്യേറ്റമൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളുടെ സത്യാഗ്രഹസമരം ദേവസ്വംബോര്‍ഡ് ഭൂമിയില്‍ തുടരുകയാണ്. അതേസമയം എംപി സോമപ്രസാദിന്റെ ഇടപെടലില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷവും ഉണ്ട്. എംഎല്‍എ പദം ലക്ഷ്യമാക്കി എംപി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പാര്‍ട്ടികമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ ആരോപിച്ചതായാണ് സൂചന. ന്യൂനപക്ഷപ്രീണനനയം ശരിയല്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: