വാഷിങ്ടണ്‍ : യുഎസിലെ ഏറ്റവും പഴക്കമുള്ള പ്രമുഖ ശാസ്ത്ര പുരസ്കാരം ഇന്ത്യന്‍ വംശജയായ 17 കാരിക്ക്. ന്യൂജേഴ്സി സ്വദേശിനിയായ ഇന്ദ്രാണി ദാസാണ് ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. 2,50,000 യുഎസ് ഡോളറാണ് (1.63 കോടി) പുരസ്കാര തുക. രാജ്യത്തെ ഏറ്റവും കുടുതല്‍ തുക പുരസ്കാരമായി നല്കുന്ന മത്സരം കൂടിയാണിത്.
തലച്ചോറിന് ക്ഷതം സംഭവിക്കല്‍, മസ്തിഷ്ക നാഡീരോഗമായ ന്യൂറോ ഡിജെനെരെറ്റീവ് എന്നിവ മൂലമുള്ള മരണം കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ദ്രാണി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇതുകൂടാതെ ഇന്ത്യന്‍ വംശജരായ നാലു വിദ്യാര്‍ത്ഥികള്‍ കൂടി ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. റീജനറേഷന്‍ സയന്‍സ് ടാലെന്റാണ് മത്സരം നടത്തിയത്. ശാസ്ത്ര വിഷയങ്ങള്‍ കൂടാതെ കണക്കിലുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാഗത്ഭ്യവും കൂടി പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
ഇതുകൂടാതെ 40 ഓളം വിദ്യാര്‍ത്ഥികള്‍ക്കായി 18 ലക്ഷത്തോളം രൂപയുടെ പുരസ്കാരങ്ങളും റീജനറേഷന്‍ നല്കി. ഇന്ത്യന്‍ വംശജനായ അര്ജുന് രമണിയാണ് മൂന്നാം സ്ഥാനത്ത്. 150,000 യുഎസ് ഡോളറാണ് (93 ലക്ഷം രൂപ) സമ്മാനം. നെറ്റ്വര്ക്കും കണക്കും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള ഗവേഷണത്തിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
സയന്‍സ് ടാലന്റ് പുരസ്കാരമാണ് ഈ മേഖലയിലേക്ക് തന്നെ സ്വാധീച്ചത്, അവാര്‍ഡ് ജേതാക്കള്‍ക്കും ശാസ്ത്രമേഖലയിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഇത് പ്രരണയാവട്ടെയെന്ന് റീജനറേഷന്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ ജോര്‍ജ് ഡി യാന്കോപൗലോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: