ന്യൂദല്‍ഹി:ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യസഭയില്‍ തിരിച്ചെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അംഗങ്ങള്‍ ഊഷ്മളമായ വരവേല്‍പ്പു നല്കി.വൃക്ക മാറ്റിവയ്്ക്കല്‍ ചികിത്സ കഴിഞ്ഞ്്് ആറ് മാസമായി വിശ്രമജീവിത്തിലായിരുന്നു അവര്‍.
ശൂന്യവേളയിയില് സുഷമ സഭയിലെത്തിയ ഉടനെ എല്ലാ അംഗങ്ങളും ഡസ്ക്കിലടിച്ച് ശബ്ദമുണ്ടാക്കി. സുഷമ തൊഴുകൈകളോടെ എല്ലാവര്ക്കും അഭിവാദ്യമര്‍പ്പിച്ചു.
സുഷമ സ്വരാജ് പൂര്‍ണആരോഗ്യവതിയായി ദീര്‍ഘകാലം ജീവിക്കട്ടെയെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് ആശംസിച്ചു.സുഷമാജീ ആരോഗ്യവതിയായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഇന്ത്യാക്കാര്ക്കുനേരെയുണ്ടായ വംശീയ ആക്രമണങ്ങളെക്കുറിച്ച് തിങ്കളാഴ്ച സഭയില്‍ വിശദമായ പ്രസ്താവന നടത്തുമെന്ന് സുഷമ സ്വരാജ് സഭയില്‍ പറഞ്ഞു.ശൂന്യവേളയില്‍ കോണ്‍ഗ്രസിലെ സുബ്ര്ഹ്മണ്യ റെഡിയാണ് ഈ പ്രശനം അവതരിപ്പിച്ചത്.ചോദ്യോത്തരേവളയില്‍ സുഷമ സ്വരാജ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.
ഡിസംബര്‍ 10 ന് ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ലോകസഭ നടപടികളില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: