ചേര്‍ത്തല: വീട്ടമ്മ നല്കിയ പരാതിയുടെ പേരില്‍ ബിജെപി ഭാരവാഹിയെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ബിജെപി.
സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നില്‍. പരാതിക്കാരി സംശയിക്കുന്നതായി ആദ്യം ചൂണ്ടിക്കാട്ടിയവരെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കിയാണ് അവസാന നിമിഷം ബിജെപി ഭാരവാഹിയെ പ്രതിയാക്കിയത്.
സിപിഎം നേതാവിന്റെ ബന്ധുവായ വീട്ടമ്മയെ രാഷ്ട്രീയ താല്പര്യത്തിനു ഉപയോഗിക്കുന്ന സിപിഎമ്മിന്റെ നീക്കത്തിന് പിന്നിലെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയും. ഇത്തരം തരംതാണ നീക്കങ്ങളിലൂടെ ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും പെരുമ്പളത്ത് ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടതവരാണ് സംഭവം ആസൂത്രണം ചെയ്തതിന് പിന്നിലെന്നും നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ പറഞ്ഞു.
സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.കേസിലെ പ്രതിയായ ബിജെപി പെരുമ്പളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജയകുമാറി(44)ന് ചേ ര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്-രണ്ട് ഷെല്മോന് ജാമ്യം അനുവദിച്ചു. അഡ്വ. ബി. ബാലാനന്ദ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: