വാഷിങ്ടണ്‍: പഴുതടച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ പുതിയ യാത്രാവിലക്കിനും പഴയ ഗതി. ഇതും അമേരിക്കന്‍ കോടതി തടഞ്ഞു. വിലക്ക്
നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഇതിന് മുമ്പ് ഉണ്ടാകാത്ത തരത്തിലുളള ഒരു നീക്കമാണിതെന്ന് കോടതി വിലയിരുത്തി. ആറ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുളളവര്ക്കായിരുന്നു നിരോധനം.
ഹവായി കോടതിയിലെ ഒരു ജഡ്ജിയാണ് ഉത്തരവ് തടഞ്ഞത്. പുതിയ നിരോധനവും ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ മൂന്ന് മാസത്തേക്കായിരുന്നു നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: