ഭോപ്പാല്‍: ഭോപ്പാല്‍-ഉജ്ജൈന്‍ ട്രെയിന്‍ ബോംബു സ്ഫോടന കേസിലെ പ്രതികളെ ഈ മാസം 27 വരെ എന്‍ഐഎയുടെ കസ്റ്റഡില്‍ വിട്ടു. ഡാനിഷ് അക്തര്‍, സയ്യദ് മിര്‍ ഹുസൈന്, അറ്റിഷ് മുഹമ്മദ് എന്നിവരെയാണ് ഭോപ്പാല്‍ അഡീഷണല്‍ ജില്ലാ കോടതി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
മൂന്ന് പ്രതികളെയും മധ്യപ്രദേശ് ഭീകരവിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് ഐഎസ് ബന്ധമുളളതായി തെളിഞ്ഞു. തുടര്‍ന്ന് കേസ് എന്‍.ഐ.എയ്ക്ക് കൈമാറി.
മാര്‍ച്ച് ഏഴിന് മധ്യപ്രദേശിലെ ഷാപ്പൂര്‍ ജില്ലയിലെ ജാവഡി റെയില്‍വേ സ്റ്റേഷനടുത്തുവച്ചാണ് ഭോപ്പാല്‍-ഉൈജ്ജന്‍ ട്രെയിനില്‍ ബോംബ് സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുളളില്‍ മധ്യപ്രദേശ് ഭീകര വിരുദ്ധ സേന മുന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
ഒരു പ്രതി സെയ്ഫുള്‍ മാര്‍ച്ച് എട്ടിന് ലക്നോയില്‍ യുപി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: