കോഴിക്കോട്: വരള്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാനത്ത് മാറിമാറി വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ഇ. ജെ. ജയിംസ്. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1983ല്‍ ഉണ്ടായ വരള്ച്ചയെക്കാളും ശക്തിയുള്ളതാണ് ഈ വര്‍ഷം സംസ്ഥാനത്ത് അനുഭവപ്പെട്ടത്. വരള്‍ച്ച എത്തുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ആലോചിക്കുന്നത്. മഴ ദിവസങ്ങളുടെ കുറവ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ബാധിക്കുന്നു. കാവേരി കരാര്‍ പ്രകാരം 33 ടിഎംസി വെള്ളം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടും അത് പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.
85 ശതമാനം കിണറുകളും മലിനമാണ്. ഇത്തരം കുടിവെള്ളം ഉപയോഗിക്കുന്നതിന് ജനങ്ങളുടെ ഇടയില്‍ അവബോധന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ട്രക്കുകളില്‍ വെള്ളമെത്തിക്കുന്നതല്ല വളര്‍ച്ചയെ നേരിടാനുള്ള ശാശ്വതമാര്‍ഗ്ഗം. സ്ഥിരമായി ജലം ലഭിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അതിനുവേണ്ട പദ്ധതികള്‍ തയ്യാറാക്കണമെന്നും ഡോ. ഇ.ജെ. ജയിംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: