കല്‍പ്പറ്റ: കൊട്ടിയൂര്‍ പാതിരി പീഡനക്കേസില്‍ ഫാ. തോമസ് ജോസഫ് തേരകവും ഡോക്ടര്‍ ബെറ്റിയും ഒന്നാം പ്രതി ഫാ.റോബിനെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്നതായി അഡ്വ പി.എ.പൗരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അധികാര ദുര്‍വിനിയോഗം, തെളിവു നശിപ്പിക്കല്‍, ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഗുരുതര കുറ്റം ചെയ്തവരാണ് വയനാട് സി.ഡബ്ലു.സി. ചെയര്‍മാനായിരുന്ന ഫാ. തേരകവും ഡോ.ബെറ്റിയും. ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ദുര്‍ബലമായ തെളിവുകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഫാ.തേരകം പരിഗണിച്ച മുഴുവന്‍ കേസുകളും പുന:പരിശോധിക്കണം. തേരകത്തെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: