ചണ്ഡീഗഡ്: റെയില്‍വേ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനോട് സ്വര്‍ണ്ണ ശതാബ്ദി എക്സ്പ്രസ് ജപ്തി ചെയ്ത് സ്വന്തമാക്കിക്കോളാന് കോടതി ഉത്തരവിട്ടു. ജില്ലാ സെഷന്‍സ് ജഡ്ജി ജസ്പാല്‍ വര്‍മ്മയാണ് നഷ്ടപരിഹാരമായി ട്രെയിന്‍ എടുത്തോളാന്‍ അപൂര്‍വ്വ ഉത്തരവിട്ടത്. അമൃത്സര്‍- ന്യൂദല്‍ഹി ട്രെയിനാണ് സ്വര്‍ണ്ണ ശതാബ്ദി(12030). സാങ്കേതികമായി മാത്രമാണ് സിങ്ങിന് ട്രെയിന്‍ ലഭിച്ചത്. പണം റെയില്‍വേ ഇനി നല്‍കും.
2007ല്‍ ലുധിയാന സ്റ്റേഷനു സമീപത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സമ്പൂര്‍ണ്ണ സിങ് എന്ന കര്‍ഷകന്റെ ഭൂമി ഏക്കറിന് 25 മുതല്‍ 50 ലക്ഷം വരെ നിരക്കില്‍ 1.47 കോടിക്കാണ് റെയില്‍വേ ഏറ്റെടുത്തത്. എന്നാല്‍ 42 ലക്ഷം മാത്രമാണ് റെയില്‍വേ നല്കിയുള്ളൂ. തുടര്‍ന്ന് 2015ല്‍ കോടതിയെ സമീപിച്ചു. ബാക്കി 1.05 കോടി കൂടി കൊടുക്കാന്‍ വിധിച്ചെങ്കിലും നല്‍കിയില്ല. ഇതുമൂലം സമ്പൂര്‍ണ്ണ സിങ്ങ് വീണ്ടും കോടതിയെ സമീപിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ്ണനും അഭിഭാഷകന് രാകേഷ് ഗാന്ധിക്കുമൊപ്പം ട്രെയിന്‍ എത്തിച്ചേരുന്ന ലുധിയാന സ്റ്റേഷനിനെത്തിയെങ്കിലും ജപ്തി ചെയ്തില്ല. ഉത്തരവിനെ തുടര്‍ന്ന് സെക്ഷന്‍ ഓഫീസര്‍ പ്രദീപ് കുമാറും സ്ഥലതെത്തിയിരുന്നു.
ട്രെയിന്‍ ജപ്തി ചെയ്ത് പിടിച്ചിടുവാണെങ്കില് ഇതിലുള്ള യാത്രക്കാരെയെല്ലാം ബുദ്ധിമുട്ടിലാക്കും അതുകൊണ്ട് പിടിച്ചിടുന്നില്ലെന്നും സമ്പൂര്‍ണ്ണ സിങ്ങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: