ചെറുപുഴ: കുടിവെള്ളത്തിനായി വാങ്ങിയ സ്ഥലം വനംവകുപ്പ് കൈയ്യേറി. ചെറുപുഴ പഞ്ചായത്തിലെ ജോസ് ഗിരിയിലാണ് സംസ്ഥാന വനം വകുപ്പ് അധികൃതമായി സ്ഥലം കൈയേറിയത്. കാര്യപ്പുറം കുര്യന്, ജോസഫ് എന്നിവരുടെ സ്ഥലങ്ങളാണ് കൈയ്യേറി ജണ്ട നിര്‍മ്മിച്ചത്. പുളിങ്ങോം വില്ലേജില്‍ നികുതി അടച്ച് കൊണ്ടിരിക്കുന്ന സ്ഥലമാണ് മുന്നറിയിപ്പില്ലാതെ വനംവകുപ്പ് കൈയ്യേറിയത്. കുളം നിര്‍മ്മിച്ച് പത്തോളം കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത് ഈ സ്ഥലത്ത് നിന്നാണ്. ജനങ്ങള്‍ പരാതിയുമായി രംഗത്ത് എത്തിയതോടെ വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: