ഇരിട്ടി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികളായ നാലു പേര് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങും. വൈദികന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതികളായ വയനാട് ജില്ലാ ശിശുക്ഷേമസമിതി മുന്‍ ചെയര്മാന് ഫാ.തോമസ് തേരകം, സമിതി മുന്‍ അംഗവും കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ.സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി എന്നിവരാണ് ഇവര്‍ക്ക് കീഴടങ്ങാന്‍ നല്‍കിയിരിക്കുന്ന ദിവസ പരിധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാര്‍ മുന്‍പാകെ കീഴടങ്ങുക. ഇന്നലെ കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏറെ വൈകുംവരെ കാത്തു നിന്നെങ്കിലും പ്രതികള്‍ എത്തിയില്ല. അത് കൊണ്ടുതന്നെ ഇവരുടെ ദിവസപരിധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് അതികാലത്ത് തന്നെ ഇവര്‍ കീഴടങ്ങുവാന്‍ എത്തിച്ചേരും എന്നാണു നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: