ഇരിങ്ങാലക്കുട:കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ക്രൈസ്റ്റ് കോളേജ് ബിഎ അവസാന ഫംഗ്ഷണല്‍ ഇംഗ്ലിഷ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. വടക്കാഞ്ചേരി സ്വദേശി തെക്കേതലക്കല്‍ ഡിറ്റോ മകന് ഡെന്‍സന്‍ ആണ് വൈകീട്ട് 5 മണിയോടെ ക്യാമ്പസില്‍വച്ച് കൈയില്‍ ബ്ലേഡുപയോഗിച്ച് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഹാജര്‍ കുറവുള്ളതിനാല്‍ നാലാം സെമസ്റ്റര്‍ റിപീറ്റ് ചെയ്യുന്ന വിദ്യര്‍ത്ഥിയാണ് ഡെന്‍സന്‍. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. ഡെന്‍സന്റെ അമ്മ ഇന്നു കോളേജില്‍ വന്ന് കോളേജ് അധികൃതരെ കണ്ടിരുന്നു.എന്നാല്‍ പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന് അമ്മയോടും പറഞ്ഞിരുന്നു.
ഇതിനിടെ ഒരു അദ്ധ്യാപകന് ഡെന്‍സന്റെ സ്വഭാവത്തെകുറിച്ച് മോശമായി ഇവന്റെ മുമ്പില്‍വച്ച് പറഞ്ഞതായും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നും സഹപാഠികള്‍ പറഞ്ഞു. ആത്മഹത്യശ്രമത്തിനു മുമ്പ് സഹപാഠികള്‍ക്ക് ആത്മഹത്യശ്രമത്തെകുറിച്ച് എസ്എംഎസ് സന്ദേശം അയച്ചിരുന്നതായി അവര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ഡെന്‍സന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍
അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: