തിരുവനന്തപുരം: എസ്എംവി മോഡല്‍ എച്ച്എസ്എസിലെ പ്രധാന അദ്ധ്യാപികക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ദളിത് ആദിവാസി ഫെഡറേഷന് പ്രസിഡന്റ് ഡി. മോഹനന് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്കി. യൂണിഫോം തുണി വാങ്ങിയതില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതായും വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണാപഹാരണം നടത്തിയതായും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് അനേ്വഷണം നടത്തണമെന്നും പരാതിയില്‍ നിര്‍ദ്ദേശമുണ്ട്. സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ഉഷാകുമാരി തന്റെ ഔദേ്യാഗിക പദവി ദുരുപയോഗപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം നടത്തി. ഇതിനായി വ്യാജ ബില്ലുകളും തരപ്പെടുത്തി സ്കൂളില്‍ കക്കൂസ് നിര്‍മ്മാണത്തിനായി ഡിസി ഓഫീസ് വഴി നേരിട്ടു വാങ്ങിയ 10,60,000 രൂപ ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിട്ടില്ല. പട്ടികജാതി വിദ്യാര്‍ത്ഥികളില്‍നിന്ന് പിടിഎയുടെ പേരില്‍ പിരിച്ചെടുത്ത തുകയും വ്യാജ രേഖകളുണ്ടാക്കി ചെലവഴിച്ചതായി രേഖപ്പെടുത്തിയിരിക്കുകയാണ്.
സ്കൂളിന്റെ 2015-16ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ചെലവഴിച്ച തുകയെക്കുറിച്ച് അവ്യക്തത നിലിനില്‍ക്കുന്നതായി പറയുന്നു. മുന്‍വര്‍ഷമുണ്ടായിരുന്ന ബാക്ക് നീക്കിയിരിപ്പ് 8,41,955 രൂപയായിരുന്നത് അതേവര്‍ഷം 4,12,363 രൂപയായി കുറഞ്ഞതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടു രേഖപ്പെടുത്തിയിട്ടുണ്ട്. പിടിഎ കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധയിനം സ്കോളര്‍ഷിപ്പുകള്‍ വിതരണം നടത്തിയ രജിസ്റ്ററില്‍ എച്ച്എം ഒപ്പ് വയ്ക്കാത്തത് ദുരൂഹതയുണ്ട്. ഇത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം. സ്കൂള്‍ ബസിന്റെ അറ്റകുറ്റപണികള്‍ക്കും ഡീസലിനുമായി ഭീമമായ തുകയാണ് ചെലവഴിച്ചതായി കാണുന്നത്. ഇവയുടെ രസീതുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. സ്കൂള്‍ ഗ്രൗണ്ടും ഓഡിറ്റോറിയവും വാടകയ്ക്ക് നല്‍കിയത് ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: