കോട്ടയം: നാട്ടകം പോളിടെക്നിക്കിലെ എസ്എഫ്ഐ നോട്ടീസ് ബോര്‍ഡില്‍ ഭാരതാംബയെ വേശ്യയായി ചത്രീകരിച്ച് ദേശവിരുദ്ധ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പള്‍ ആഫീസ് ഉപരോധിച്ചു.
പോസ്റ്റര്‍ പിന്‍വലിപ്പിക്കണം എന്നാവശ്യപ്പെട്ട് എബിവിപി പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ വരെ നടപടിയെടുക്കാത്ത പ്രിന്‍സിപ്പാളിന്റെ മൃദു സമീപനത്തിനെതിരെയാണ് പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിച്ചത്. കോളേജില്‍ നടന്ന അനിഷ്ഠ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സഹചാര്യത്തില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് മറുപടി പറയണം.
എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഗൂഢലോചന അന്വേഷിക്കുക, സോഷ്യല്‍ മീഡിയായിലുടെ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുണിയന്‍ ചെയര്‍മനെ പുറത്താക്കുക, വിദ്യാര്‍ത്ഥികളോട് എസ്എഫ്ഐ മാപ്പുപറയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചരുന്നു ഉപരോധം.
മാന്നാനം കെഇ കോളേജിലെ സ്ത്രിവിരുദ്ധ പോസ്റ്ററുകള്‍ക്ക് പിന്നാലെ എസ്എഫ്ഐ ദേശവിരുദ്ധ പോസ്റ്ററുകളുമായി ക്യാമ്പസില്‍ ഇറങ്ങിയാല്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എബിവിപി യൂണിറ്റ് സെക്രട്ടറി ഡി. അനന്തകൃഷ്ണന് അറിയിച്ചു. യൂണിറ്റ് പ്രസിഡന്റെ വിഷ്ണു ബിജു, സുനിഷ്, വിനായക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: