മലയിന്‍കീഴ്: ചരിത്രപ്രസിദ്ധമായ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് ഉല്‍സവത്തിനു ഇന്ന് കൊടിയേറും. 24ന് നടക്കുന്ന പ്രസിദ്ധമായ ആറാട്ടോടെ ഉത്സവം സമാപിക്കും. ദിവസവും രാവിലെ 5.10ന് വിഷ്ണുസഹസ്രനാമജപം, 6.30ന് പ്രാതല്‍, 7 ന് ഗീതാജ്ഞാനയജ്ഞം, 9.30ന് ശ്രീഭൂതബലി,11.30ന് ഉല്‍സവ സദ്യ. ഇന്ന് രാവിലെ 8 ന് വിളവൂര്‍ക്കലില്‍ നിന്നും കൊടികൂറയുമായി ഗ്രാമപ്രദക്ഷിണം, വൈകിട്ട് 5ന് ഭജന, രാത്രി 7.45ന് കൊടിയേറ്റ്, 8.30ന് സംഗീതകച്ചേരി. നാളെ രാവിലെ 8.15ന് ഓട്ടന്തുള്ളല്, വൈകിട്ട് 6.45ന് തിരുവാതിരക്കളി, രാത്രി 8 ന് നൃത്തനൃത്ത്യങ്ങള്‍. 19ന് രാവിലെ 8.15ന് ശീതങ്കന്‍തുള്ളല്‍, വൈകിട്ട് 6.45ന് നൃത്തനൃത്ത്യങ്ങള്‍. 20ന് രാവിലെ 8.15ന് ചാക്യാര്‍കൂത്ത്, 11ന് ഉല്‍സവ ബലി, രാത്രി 8.30ന് നൃത്തനൃത്ത്യങ്ങള്‍. 21ന് വൈകിട്ട് 5.15ന് പാഠകം, 5.30ന് തിരുവാഭരണഘോഷയാത്രയ്ക്ക് മലയിന്‍കീഴ് ജംഗ്ഷനില്‍ സ്വീകരണം, 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന, 6.45ന് മാധവ മുദ്ര സമര്‍പ്പണം, രാത്രി 9.30ന് കഥകളി. 22ന് വൈകിട്ട് 5 ന് ഭജന. 23ന് രാവിലെ 10ന് നാരായണീയം പാരായണം, വൈകിട്ട് 5.15ന് നാദസ്വരകച്ചേരി, 6.15ന് കീര്‍ത്തനമാല, രാത്രി 8ന് സമൂഹനിറപറ,10ന് വലിയകാണിക്ക,11ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്,11.30ന് പള്ളിവേട്ട. സമാപനദിവസമായ രാവിലെ 8.15ന് പഞ്ചാരിമേളം, വൈകിട്ട് 4 ന് കൊടിയിറക്ക്, 4.30ന് ആറാട്ടിനെഴുന്നള്ളത്ത്, രാത്രി 9 ന് കുഴയ്ക്കാട് ക്ഷേത്രകടവില്‍ നിന്നും തിരിച്ചെഴുന്നള്ളും. ആറാട്ടു ദിവസം മലയിന്‍കീഴ് ജംഗ്ഷനില്‍ വൈകിട്ട് 3.30ന് പാണ്ടിമേളം, 5.15ന് ആറാട്ടിന് സ്വീകരണം, 6.30ന് ഈശ്വരനാമജപം, രാത്രി 9.30ന് വിധുപ്രതാപും ചാലക്കുടി പ്രസീതയും നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് മലയിന്‍കീഴ് വേണുഗോപാല്‍, സെക്രട്ടറി ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: