കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ അഴിമതിയാരോപണം എന്താണെന്ന് വ്യക്തമാക്കണമെന്നു ഹെക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. ഉദ്യോഗസ്ഥതല വീഴ്ചയാണോ അഴിമതിയാണോ ഇതിനു പിന്നിലുള്ളതെന്നും സിംഗിള്‍ബെഞ്ച് ചോദിച്ചു. പാറ്റൂര്‍ ഭൂമിക്കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, ബില്‍ഡറായ ആര്‍ടെക് റിയല്‍റ്റേഴ്സ് എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്.
ഈ വിഷയത്തിലെ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്പെടുത്തിയ അഡി. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വ്യക്തമാക്കി. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലോകായുക്തയിലുള്ള കേസിന്റെ സ്ഥിതി വ്യക്തമാക്കി രജിസ്ട്രാര്‍ നല്കിയ കത്തും കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഇതേ കേസില്‍ വിഎസ് അച്യുതാനന്ദന് വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതി റദ്ദാക്കണമെന്ന ആവശ്യം ആര്‍ടെക് റിയല്‍റ്റേഴ്സ് ഉന്നയിച്ചു. എന്നാല്‍ കോടതി ഒരു നടപടിയും സ്വീകരിക്കാത്ത സ്വകാര്യ പരാതി റദ്ദാക്കാന്‍ കഴിയുമോ എന്ന നിയമപ്രശ്നം ഇക്കാര്യത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി മാര്‍ച്ച് 28 ന് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: