മലപ്പുറം: മോഷ്ടാക്കളെന്ന് ആരോപിച്ച് മലപ്പുറം അരീക്കോട് യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. അരീക്കോട് കീഴുപറമ്പ് സ്വദേശികളായ കെ.സി. മുബഷീര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ കാറും അക്രമിസംഘം തകര്‍ത്തിട്ടുണ്ട്.
സുഹൃത്തിന്റെ ക്ഷണം അനുസരിച്ച് അരീക്കോട് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. എന്നാല്‍ ഉത്സവ സ്ഥലത്തേക്കുള്ള വഴി ചോദിക്കുന്നതിനിടെ ചിലര്‍ ഇവരുടെ കാറിന്റെ ചിത്രവും നമ്പറും മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ കാറില്‍ സഞ്ചരിക്കുന്നത് കള്ളന്മാരാണെന്ന വാട്സാപ്പ് സന്ദേശം കാറിന്റെ നമ്പറും ചിത്രവും സഹിതം പ്രചരിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചെത്തിയവര്‍ അരീക്കോട് ടൗണിന് സമീപം വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കോഴിക്കോട് മുക്കത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: