വിഴിഞ്ഞം: നാലു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം. വാഴമുട്ടം ഗവ.സ്കൂള്‍ ബസ് ഡ്രൈവറും സിപിഎം നേതാവുമായ സുനില്‍ ദത്ത് (54) ആണ് പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചതിന്റെ പേരില്‍ റിമാന്‍ഡിലായത്. പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് തല്ലിച്ചതച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ പിതാവ് ഇപ്പോഴും ആശുപത്രിയിലാണ്. സ്റ്റേഷനില്‍ നടന്ന സംഘര്‍ഷം അറിഞ്ഞെത്തിയ ബിജെപി സംസ്ഥാന നേതാവിനേയും ജനപ്രതിനിധികളേയും കുട്ടിയുടെ ബന്ധുക്കളേയും പ്രതിയാക്കി പോലീസ് വിചിത്രമായ കേസ്സും രജിസ്റ്റര്‍ ചെയ്തു.
പ്രതി കുറേ നാളുകളായി പിഞ്ചു കുഞ്ഞിനെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. കുട്ടിയിലെ മാറ്റം മനസ്സിലാക്കിയ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൗണ്‍സിലിംഗിലാണ് കുട്ടി സംഭവങ്ങള്‍ വിവരിച്ചത്. വിവരങ്ങള്‍ വീട്ടില്‍ അറിയിക്കാതിരിക്കാന്‍ കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയും മധുര പലഹാരങ്ങള്‍ നല്‍കിയും പ്രലോഭിപ്പിക്കുകയുമായിരുന്നു. സ്കൂള്‍ ബസില്‍ സ്ഥിരമായി വനിതയുടെ സേവനം ലഭ്യമായിട്ടും പീഡനവിവരം ഇതുവരെ പുറത്ത് വരാത്തതില്‍ മാതാപിതാക്കള്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. ഒരു മാസത്തോളം കുട്ടി സ്ക്കൂളില്‍ എത്താതിരുന്നിട്ടും സ്കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല.
മറ്റ് ചില പീഡന വിഷയങ്ങളും സ്കൂളുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഈ സ്കൂളിലെ തന്നെ ഏഴാം ക്ലാസുകാരിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി വീടിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. പെണ്‍കുട്ടി രക്ഷപ്പെട്ട് ഓടിയതിനാല്‍ ഇയാള്‍ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. മറ്റൊരു പീഡന കേസില്‍ പ്രതിയായ വ്യക്തി സ്കൂള്‍ പിടിഎ പ്രസിഡന്റ് ആയിരുന്നു എന്നതിന്റെ പേരിലും സ്കൂളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അവിവാഹിതനായ ആള് പിടിഎ പ്രസിഡന്റ് ആകുകയും വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്കൂള്‍ വികസന സമിതി ചെയര്മാന് ആയി മാറുകയും ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളും ഉള്ളതായിട്ടാണ് ആരോപണം. നേമം എംഎല്‍എ ഒ.രാജഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയുടെ വീടും സ്കൂളും ആശുപത്രിയും സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: