കുണ്ടറ: നാന്തിരിക്കലില്‍ ആറാക്ലാസുകാരി വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണ്ണായക മൊഴിയുമായി ഡോക്ടര്‍. പെണ്‍കുട്ടി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം വരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.
പെണ്‍കുട്ടി പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായും ഫൊറന്‍സിക് സര്ജന് പോലീസിനു മൊഴി നല്കി. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതായി കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അന്വേഷണത്തിനായി രണ്ടു ഡിവൈഎസ്പി, നാല് സിഐമാര്‍, ആറ് എസ്ഐ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പത്ത് ടീമുകളാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ എസ്പി സുരേന്ദ്രന്, ഡി.വൈഎസ്പി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടി മരണപ്പെട്ട വീടിനുള്ളിലും പരിസരത്തും പരിശോധനയും അന്വേഷണവും നടത്തിയിരുന്നു.
കേസില്‍ അമ്മയും അവരുടെ മാതാപിതാക്കളും സഹോദരനും അവിടെ താമസിച്ചിരുന്ന വാടകക്കാര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലുമായി ഇവര്‍ സഹകരിക്കാത്തതിനാല്‍ പോലീസിന് പ്രതിയുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ മൊഴി എടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സഹോദരി ചോദ്യം ചെയ്യലിനോടു കാര്യമായി പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: