പത്തനാപുരം: നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകേണ്ട പൈപ്പ്ലൈന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മുറിച്ച് മാറ്റി. ഇതോടെ കുടിവെള്ളം ലഭ്യമാകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.
പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ വാഴപ്പാറ കുടിവെള്ള പദ്ധതിയിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായ ഭാഗത്തെ പൈപ്പ് ലൈന്‍ മുറിച്ച് മാറ്റിയത്. കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി മൂന്നുവര്‍ഷം മുമ്പ് ജിഐ പൈപ്പിട്ട് വാട്ടര്‍ ടാങ്കില്‍ നിന്ന് ഉടയചിറയിലേക്ക് വലിച്ച പൈപ്പാണ് പകുതിവച്ച് മുറിച്ച് മാറ്റിയത്. കുടിവെള്ളപദ്ധതിയുടെ നിരവധി പൈപ്പുകളില്‍ കുടിവെള്ളം ലഭ്യമാകാമെന്നിരിക്കെ ഇവ ശരിയാക്കാന്‍ തയാറാകാതെ ചിലര്‍ക്ക് പണം വാങ്ങി കണക്ഷന് നല്‍കുന്നതായും പരാതിയുണ്ട്.
പൈപ്പിന്റെ അറ്റകുറ്റപണിയുടെ പേരില്‍ വന്‍ തുകയാണ് എഴുതി എടുക്കുന്നത്. ഇവരുടെ ബിനാമികളായി ചിലരെ മുന്നില്‍ നിര്‍ത്തിയാണ് വാട്ടര്‍ അതോറിട്ടി ജീവനക്കാര്‍ അഴിമതി നടത്തുന്നത്. കുടിവെള്ളം പമ്പ് ചെയ്യുവരുടെ പേരില്‍ പണം എഴുതി മാറിയിട്ടും ജോലി ചെയ്തവര്‍ക്ക് പണം നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: