കുണ്ടറ: ജനുവരി 17ന് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത ആറാംക്ലാസുകാരിയുടെ പിതാവ് ഭാര്യവീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്ത്.
തന്റെ ഭാര്യക്ക് മകളുടെ മരണത്തിന്റെ ഉത്തരവാദികളെ അറിയാമെന്നാണ് ആരോപണം. ഭാര്യയുമായി പിണങ്ങി ജോസ് വേറെ താമസിക്കുകയാണ്. മകളെ ഭാര്യപിതാവും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പരാതി. ഭാര്യാപിതാവിന്റെ പേരില്‍ സമാനമായ സംഭവങ്ങള്‍ക്ക് അഞ്ചാലുംമൂട്, കുണ്ടറ സ്റ്റേഷനുകളില്‍ കേസ് ഉണ്ടായെങ്കിലും അറിയപ്പെടുന്ന ക്രിമിനല്‍ വക്കീലിന്റെ പ്രധാനഗുമസ്തനായ ഇയാള്‍ അന്ന് സ്വാധീനം ചെലുത്തി രക്ഷപ്പെടുകയായിരുന്നു. മകളെ കൊന്നത് താനാണെന്ന് കള്ളപ്പരാതി നല്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ച് തന്നെ ജയിലില്‍ അടയ്ക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികപീഡനം നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകളുടെ മരണം പീഡനം മൂലമുള്ള കൊലപാതകമാണെന്നും രാഷ്ട്രീയത്തിലെ പ്രബല വ്യക്തികളുടെ സ്വാധീനം മൂലം പ്രതികളെ പിടിക്കാതിരിക്കുകയണെന്ന് ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റിക്കും മന്ത്രിക്കും ഡിജിപി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം അന്വേഷണം വൈകിയത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സഹകരിക്കാത്തത് കാരണമെന്നാണ് കുണ്ടറ പോലീസിന്റെ വാദം. ബാലികയുടെ മരണശേഷം അമ്മ മാനസികഅസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും ഭാര്യാപിതാവ് ഹൃദ്രോഗിയായതിനാലും ഇവര്‍ തുടരന്വേഷണത്തില്‍ സഹകരിച്ചില്ല എന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: