ചെറുപുഴ: അരവഞ്ചാല്‍ പള്ളിപ്പെരുന്നാളിനിടെ ഉണ്ടായ വെടിക്കെട്ടിനിടയില്‍ മരണപ്പെട്ട മൗവ്വനാല്‍ സുജിത്ത് എന്ന ഓട്ടോ െ്രെഡവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ ദൂരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് പറഞ്ഞു. അരവഞ്ചാലില്‍ സുജിത്തിന്റെ വീടും അപകടത്തില്‍ പരിക്കേറ്റ ടിജുവിനെയും രഞ്ചിത്ത് സന്ദര്‍ശിച്ചു. അപകടം നടന്ന് പതിനേഴ് ദിവസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന സമയത്ത് മരണമൊഴി എടുക്കാന്‍ തയ്യാറാകാത്ത പോലീസ് നിലപാട് സംശയകരമാണ്. ആയതിനാല്‍ ഈ പ്രശ്നത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ സമിതിയംഗം പി.കെ.വേലായുധന്, എം.കെ.മുരളി, തമ്പാന് തവിടിശ്ശേരി, എം.രാജേന്ദ്രന്, കെ.വി.രാമചന്ദ്രന്, പി.ദാമോദരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: