ആലപ്പുഴ: ആലിശ്ശേരി ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും ക്ഷേത്ര ഭരണ സമിതിയെയും പ്രതിക്കൂട്ടിലാക്കാനുള്ള സിപിഎം ശ്രമം പൊളിഞ്ഞു.
വലിയകുളം തൈപ്പറമ്പില്‍ മുഹ്സിന് (19) ആണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഡിവൈഎഫ്ഐക്കാര്‍ മുഹ്സിനെ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രചരിപ്പിക്കുകായിരുന്നു. ലജ്നത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് മുഹ്സിന് എന്ന് അവകാശപ്പെട്ട് ഹര്‍ത്താലും ആചരിച്ചു. ഇയാളെ കുത്തിയത് വട്ടയാല്‍ വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ അനന്തുവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ കമ്മറ്റിയംഗമാണ്.
കീ ചെയിനായി ഉപയോഗിച്ചിരുന്ന അഞ്ചുസെന്റീമീറ്റര്‍ നീളമുള്ള കത്തിയുപയോഗിച്ചാണ് അനന്തു മുഹ്സിനെ കുത്തിയതെന്നാണ് പോ ലീസ് പറയുന്നത്.
അനന്തു ഓടിച്ചിരുന്ന അയല്‍വാസിയുടെ കാറില്‍ ഒളിപ്പിച്ച ഈ കത്തി പോലീസ് കണ്ടെടുത്തു. ഇതോടെ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നീക്കം പൊളിഞ്ഞു.
ചില മുസ്ലീം സംഘടനകള്‍ വിഷയത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും ആലിശ്ശേരി ക്ഷേത്ര ഉത്സവ ഭാരവാഹികളെയും വലിച്ചിഴക്കാനും വര്‍ഗ്ഗീയ മുതലെടുപ്പിനും ശ്രമം നടത്തിയിരുന്നു.
തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് ഡിവൈഎഫ്ഐ അവകാശപ്പെടുന്ന യുവാവിനെ കുത്തിവീഴ്ത്തിയതും ഡിവൈഎഫ്ഐക്കാരനാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ ഇരട്ടത്താപ്പ് മറ നീക്കിയിരിക്കുകയാണ്.
അനന്തുവിനെ കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന ആറു യുവാക്കളെയും പോലീസ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. അനന്തുവാണ് കുത്തിയതെന്ന് പോലീസ് തന്നെ വെളിപ്പെടുത്തുന്ന സാഹചര്യത്തില്‍ റിമാന്‍ഡിലായ മറ്റു യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന സംശയം ബലപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: