കണ്ണൂര്‍: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശ്രീരാമനവമി രഥയാത്രക്ക് കൊല്ലൂരില്‍ തുടക്കമായി. ഇന്നലെ രാവിലെ ചെങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദ്വാനന്ദ സരസ്വതി ക്ഷേത്രത്തില്‍ നിന്നും ജ്യോതി ഏറ്റുവാങ്ങി രഥത്തില്‍ ദീപം പകര്‍ന്നതോടെയാണ് രഥയാത്രക്ക് തുടക്കമായത്. ജ്യോതി ഇന്നും നാളെയുമായി ജില്ലയില്‍ പ്രയാണമാരംഭിക്കും. ഇന്ന് ഉച്ചക്ക് 12.30ന് ചീമേനി അവധൂതാശ്രമം, 2..45ന് മടത്തുംപടി സുബ്രഹ്മണ്യ ക്ഷേത്രം, പയ്യന്നൂര്‍ കരിഞ്ചാമുണ്ടി ക്ഷേത്രം, വൈകിട്ട് 3.30ന് ചെറുതാഴം ഹനുമാരംബലം, 4ന് ഏഴിലോട് മഹാലക്ഷ്മി ക്ഷേത്രം, 5ന് തളിപ്പറമ്പ് തൃച്ഛംബരം ഹൈവേ, 6ന് കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന് ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വള്ളുവന്‍കടവില്‍ ചേരുന്ന രാമനവമി സമ്മേളനം സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. രഥയാത്ര നാളെ രാവിലെ 8 മണിക്ക് പള്ളിക്കുളം സമാധി മണ്ഡപം, 8.30ന് കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍, സ്വാമിമഠം, 9ന് ചൊവ്വശിവക്ഷേത്രം, 10.15ന് മണിക്കിയില്‍ ഭഗവതി ക്ഷേത്രം, 12ന് മട്ടന്നൂര്‍ പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉച്ചകഴിഞ്ഞ് 2.30ന് ഇരിട്ടി കീഴൂര്‍ ക്ഷേത്രം, വൈകുന്നേരം 3ന് കാക്കയങ്ങാട് ഗുരുമന്ദിരം, 5ന് കൊട്ടിയൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: